Wednesday, April 29, 2020

നസ്രാണിയും മാപ്പിളയും


നസ്രാണിയും മാപ്പിളയും 
ഭാരതത്തിലെ പുരാതന ക്രൈസ്തവരായ മാർത്തോമ്മാ നസ്രാണികളുമായി ബന്ധപ്പെട്ട രണ്ടു വാക്കുകളാണ് "നസ്രാണി", "മാപ്പിള" എന്നിവ. ഇവയെക്കുറിച്ചുള്ള ചെറിയ പഠനമാണ് ചുവടെ.
നസ്രാണി
നമ്മുടെ പൂർവ്വികർ നൂറ്റാണ്ടുകളായി അറിയപ്പെട്ടിരുന്ന പേരാണ് നസ്രാണി എന്നത്. ഈ നാമധേയം മാർത്തോമ്മാ  ശ്ലീഹായിൽ നിന്ന് തന്നെ തങ്ങൾക്ക് ലഭിച്ചതായി അവർ കരുതിയിരുന്നു. അതായത്, വേദസംബന്ധമായി തങ്ങൾക്ക് ലഭിച്ച പേരായി കണ്ട് "നസ്രാണി" എന്ന് വിളിക്കപ്പെടുന്നതിൽ അഭിമാനിച്ചിരുന്നു.

ഓർശ്ലേമിലാണ് ആദിമ സഭ രൂപം കൊണ്ടത്. ഗ്രീക്ക് ഭാഷ ഉപയോഗിച്ചിരുന്ന രാജ്യ വിഭാഗങ്ങളിൽ ആദ്യമായി സ്ഥാപിക്കപ്പെട്ടത് അന്ത്യോക്യായിലെ സഭയാണ്. ശ്ലീഹന്മാരുടെ നടപടി പുസ്തകം 11-ാം അധ്യായം 26-ാം വാക്യത്തിൽ നിന്ന് വ്യക്തമാകുന്നതു പോലെ അന്ത്യോക്യായിൽ വച്ചാണ് മിശിഹായുടെ അനുഗാമികൾ "ക്രിസ്ത്യാനികൾ" എന്ന് വിളിക്കപ്പെട്ടത്. "ക്രിസ്തു" എന്നത് യവനായ അഥവാ ഗ്രീക്ക് പദവും “ക്രിസ്ത്യാനി” എന്ന വാക്ക് ഈ ഗ്രീക്ക് പദത്തിൽ  നിന്ന് ഉത്‌ഭവിച്ചതുമാണ്.

"മാശീഹ്" എന്ന ഹീബ്രു വാക്കിൻറെ രൂപഭേദമാണ് "മിശിഹാ" എന്ന പദം. അഭിഷിക്തൻ (The Anointed one) എന്നാണർത്ഥം. മിശിഹാ എന്ന അറമായ അഥവാ സുറിയാനി പദത്തിന്റെ തർജ്ജമയായി "ക്രിസ്തോസ്" (Christos)എന്ന ഗ്രീക്ക് വാക്ക് വി. ഗ്രന്ഥത്തിന്റെ ഗ്രീക്ക് വിവർത്തനങ്ങളിൽ ഉപയോഗിച്ചു തുടങ്ങി.
ഗ്രീക്ക് ഭാഷയിലെ "ക്രിസ്തോസ്" ലത്തീൻ ഭാഷയിൽ "ക്രിസ്തൂസ്” (Christus) എന്നും പോർത്തുഗീസിൽ "ക്രിഷ്‌തോ" (Cristo) എന്നും ഇറ്റാലിയനിൽ "ക്രിസ്തോ" (Cristo) എന്നും ഇൻഗ്ലീഷിൽ "ക്രൈസ്റ്റ് " (Christ) എന്നും രൂപപ്പെട്ടു.
മലയാള ഭാഷയിൽ 16-ാം നൂറ്റാണ്ടോടു കൂടെ യൂറോപ്യൻ മിഷനറിമാരുടെ വരവോടെ "ക്രിസ്തൂസ്" "ക്രിസ്തോ" എന്നീ പദരൂപങ്ങൾ കടന്നു വന്നു. അതിൽ നിന്ന് "ക്രിസ്തു" എന്ന വാക്കും രൂപം കൊണ്ടു. "ക്രിസ്തുവിന്റെ" അനുയായി എന്നാണ് "ക്രിസ്ത്യാനി" എന്ന വാക്കിന്റെ അർത്ഥം.
കേരളത്തിൽ ഈ പദ പ്രയോഗം തികച്ചും ആധുനികമാണ്. സുറിയാനി പാരമ്പര്യത്തിൽ "ക്രിസ്ത്യാനി" എന്നതിന് തത്തുല്യമായ പദം "മ്ശീഹായാ" എന്നതാണ്. മിശിഹായുടെ അനുയായി എന്നാണിത്തിന്റെ അർത്ഥം. 
ക്രിസ്ത്യാനി എന്ന നാമത്തിന്റെ ആരംഭത്തിനു മുമ്പ് ഓർശ്ലേമിൽ ഉണ്ടായിരുന്ന വിശ്വാസികൾ "നസ്രായർ" എന്നറിയപ്പെട്ടു. ശ്ലീഹന്മാരുടെ ഗണത്തിൽ ചേർന്നിരുന്നവരെ യഹൂദർ "നസ്രായർ" എന്നു വിളിച്ചു. നടപടി 24/5-ൽ ഇത് കാണാം. നസ്രത്ത് (നസ്രസ്) എന്ന ഗ്രാമത്തിൽ നിന്നുള്ളവൻ എന്ന അർത്ഥത്തിൽ ഈശോയെ "നസ്രായാ" (നസ്രായൻ) എന്നു വിളിക്കുന്നു. ഈശോയെ പുതിയ നിയമത്തിൽ "നസ്രായൻ"എന്ന് പല പ്രാവശ്യം പരാമർശിച്ചിട്ടുണ്ട്. (മത്താ: 21/11; നടപടി10/38; മാർക്കോ: 1/24,10/47,14/67,16,6; ലൂക്കാ:4/34,24/19).  കൂടാതെ മത്താ:26/71, ലൂക്കാ 18/37, യോഹ18/5,7; 19/19; നടപടി 3/6, 4/10, 6/14, 26/9 എന്നീ വാക്യങ്ങളിലും "നസ്രായൻ" എന്ന വിശേഷണം കാണാം.
ഈശോയെ ഗ്രീക്ക് ഭാഷയിൽ "നസറേനോസ്" എന്നും "നസ്രായിയോസ്" എന്നും വിശേഷിപ്പിച്ചിരുന്നു. നസ്രത്തുകാരൻ എന്ന അർത്ഥം തന്നെയാണ് ഇതിനുള്ളത്. ഗ്രീക്കിലെ "നസറേനോസ്" എന്ന പദം ലത്തീനിൽ "നസാറേനൂസ്" (Nazarenus) എന്നായി. ഇംഗ്ലീഷിൽ "നസറേൻ" (Nazarene). കാലക്രമേണ മിശിഹാ അനുയായികളുടെ പേരായിത്തീർന്നു ഈ വാക്കുകൾ. ഇതിൽ നിന്ന് നാം മനസിലാക്കേണ്ടത് വി. ഗ്രന്ഥത്തിൽ അധിഷ്‌ഠിതമായ വാക്കുകളാണ് നസ്രായൻ, നസ്രായ, നസ്രാണി എന്നാണ്.
നസ്രായൻ എന്നതിലെ "അൻ" പ്രത്യയം മലയാളികൾ ചേർത്തതാണ്. "നസ്രാണി" എന്നത് "നസ്രായ" എന്ന സുറിയാനി ശബ്ദത്തിന്റെ മലയാളീകരിച്ച പദമാണെന്ന്  പറയാം.
341-ൽ രക്തസാക്ഷിത്വം വരിച്ച മാർ ശിമയോൻ ബർസാബായുടെ ജീവചരിത്രത്തിൽ "നസ്രായാ" എന്ന പദം  ഉപയോഗിച്ചിരുന്നതായി കാണാം. അദ്ദേഹം നസ്രായരുടെ പിതാവും തലവനുമായിരുന്നുവെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെലൂഷ്യാ സ്റ്റെസിഫോണിലെ ചരിത്രകാരന്മാർ "നസ്രായ" എന്ന പദമാണ് ക്രിസ്ത്യാനികളെ സൂചിപ്പിക്കാൻ ഉപയോഗിച്ചിരുന്നത്. പേർഷ്യൻ സാമ്രാജ്യത്തിലെയും റോമാ സാമ്രാജ്യത്തിലെയും അക്രൈസ്തവർ ക്രിസ്ത്യാനികളെ "നസ്രായ" എന്നാണ് വിളിച്ചിരുന്നത് എന്ന് ചരിത്രകാരനായ  Mingana അഭിപ്രായപ്പെടുന്നു.
മിശിഹാക്കാലത്തിനു മുമ്പ് തന്നെ ദക്ഷിണേന്ത്യയിൽ യഹൂദർ ഉണ്ടായിരുന്നു. ഈ യഹൂദരെ "മാർഗ്ഗം" അറിയിക്കാൻ വന്ന മാർത്തോമ്മാ ശ്ലീഹായിൽ നിന്ന് നമ്മുക്ക് കൈമാറിക്കിട്ടിയ പുണ്യപ്പെട്ട നാമധേയമാണ് നസ്രായ അഥവാ നസ്രായികൾ (നസ്രാണികൾ) എന്നത്. ആദ്യ നൂറ്റാണ്ടു മുതൽത്തന്നെ നസ്രായികൾ (നസ്രാണികൾ) എന്ന പേര് ഇവിടെ രൂഢമൂലമായിരുന്നു എന്നതാണിതിന്റെ അർത്ഥം.
മാപ്പിള
മാർത്തോമ്മാ നസ്രാണികൾ അറിയപ്പെട്ടിരുന്ന മറ്റൊരു പേരാണ് "മാപ്പിളമാർ". രണ്ട് പദങ്ങളുടെ സങ്കലനമാണ് മാപ്പിള എന്ന പദം. "മഹാ" എന്ന വാക്കും "പിള്ള" എന്ന വാക്കും. "മഹാ" എന്നാൽ വലുത്, Noble, Great എന്നൊക്കെയാണ് അർത്ഥം. "പിള്ള" എന്നാൽ "പുത്രൻ", "കുട്ടി" എന്നാണർത്ഥം. മഹാനായ പുത്രൻ, വലിയ പുത്രൻ, എന്നൊക്കെ മാപ്പിളക്ക് അർത്ഥമുണ്ട്.

ചേരമാൻ പെരുമാളിന്റെ കാലത്ത് ഈ പേര് മാർത്തോമ്മാ നസ്രാണികൾക്ക് ബഹുമാന പുരസരം കല്പിച്ചു നല്കിയതാണെന്നാണ് ചരിത്രകാരന്മാരുടെ അഭിപ്രായം. "വർത്തമാന പുസ്തകത്തിൽ" നൽകപ്പെട്ടിട്ടുള്ള ചില വ്യക്തികളുടെ നാമങ്ങളോടൊപ്പം ഈ പദം  ചേർത്തു കാണപ്പെടുന്നു.
യഹൂദർ "യൂദമാപ്പിളമാർ" എന്നും മുസ്ലിമുകൾ "ജോനക മാപ്പിളമാർ" എന്നും അറിയപ്പെട്ടിരുന്നു. മാർത്തോമ്മാ നസ്രാണികൾ "നസ്രാണി മാപ്പിളമാർ" എന്നും അറിയപ്പെട്ടു. മാപ്പിള എന്ന പേര് അത്മായരെ ഉദ്ദേശിച്ചാണ് പൊതുവേ ഉപയോഗിച്ചു കാണുന്നത്. വൈദികരെ കത്തനാർ, കശ്ശിശ അല്ലെങ്കിൽ പട്ടക്കാരൻ എന്നാണ് വിളിച്ചിരുന്നത്. സ്ത്രീകളെ "പെൺ പിള്ള" എന്ന് വിളിച്ചിരുന്നതായി കാണാം.
MARGAMKALI- KERALA | Dance Ask
എന്തായാലും മാപ്പിള എന്ന വാക്ക് സമൂഹത്തിലെ ഉന്നതവംശജർ, കുലീനർ  എന്ന അർത്ഥത്തിലാണ് ഉപയോഗിച്ചിരുന്നത്. ഈ നാട്ടിൽ ഒരേ ഒരു ക്രിസ്തിയ സമൂഹം  മാത്രമുണ്ടായിരുന്ന കാലത്ത് ഇതര മതസ്ഥരിൽ നിന്ന് മാർത്തോമ്മാ നസ്രാണികളെ  തിരിച്ചറിയാൻ ഉപയോഗിച്ചിരുന്ന പേരായിരുന്നിരിക്കാം "നസ്രാണി മാപ്പിള" എന്നത്.
മാർത്തോമ്മാ നസ്രാണികളെ  സംബന്ധിച്ചിടത്തോളം വളരെ പ്രധാനപ്പെട്ട പേരുകളാണ് "നസ്രാണി"യും "മാപ്പിള"യും. "നസ്രാണി" എന്ന നാമധേയം അവരുടെ ഉത്‌ഭവവും വേദഗ്രന്ഥവുമായി ബന്ധപ്പെട്ടിരിക്കുന്നുവെങ്കിൽ "മാപ്പിള" എന്ന പേര് സമൂഹത്തിൽ അവർക്കുണ്ടായിരുന്നു ഔന്നത്യത്തിന്റെയും ശ്രേഷ്ഠതയുടെയും പ്രതിഫലനമായി കാണാം.

                                     
 ഡോ. ജയിംസ് ചവറപ്പുഴ
നസ്രാണി റിസേർച്ച് സെന്റർ
നല്ലതണ്ണി.

സഹായക ഗ്രന്ഥങ്ങൾ 
1.    Payne Smith, “A compendious Syriac dictionary”
2.    Placid J. Podipara, “The Thomas Christians”
3.    John Moolan, “Introduction to Oriental Liturgy and its Theology”
4.    ജോർജ്ജ്  കുരുക്കൂർ  "ക്രൈസ്തവ ശബ്ദകോശം"
5.    ബർണാർദ് തോമ "മാർത്തോമ്മാ ക്രിസ്ത്യാനികൾ"
6.    സേവ്യർ കൂടപ്പുഴ  "ഭാരത സഭാ ചരിത്രം"
7.    സേവ്യർ കൂടപ്പുഴ "മാർത്തോമ്മാ നസ്രാണി സഭാ വിജ്ഞാനകോശം"
8.    ബെനഡിക്ട് വടക്കേക്കര " മാർത്തോമ്മാ ക്രിസ്ത്യാനികളുടെ ഉത്‌ഭവം ഒരു ചരിത്രാന്വേഷണം".



Tuesday, April 21, 2020

സീറോ മലബാർ സഭയും മാർപാപ്പായും


സീറോ മലബാർ സഭയിൽ വളരെ പ്രാധാന്യത്തോടെ ആചരിച്ചു പോരുന്ന ഒരു തിരുനാളാണ് പുതുഞായർഉയിർപ്പു തിരുനാൾ കഴിഞ്ഞു വരുന്ന ഞായറാഴ്ച്ച ആഘോഷിക്കുന്ന പുതു ഞായർ "മാർത്തോമ്മാ ശ്ലീഹായുടെ  വിശ്വാസ പ്രഖ്യാപനത്തിന്റെ ഞായർ" എന്നും അറിയപ്പെടുന്നുഅതിശ്രേഷ്ഠമായി ആചരിക്കപ്പെടുന്ന  തിരുനാൾ  അടുത്ത കാലത്ത് അവഗണിക്കപ്പെടുന്നുണ്ടോ എന്ന് ഒരു സംശയം വർഷത്തെ (2020) പുതു ഞായർ കഴിഞ്ഞപ്പോൾ അങ്ങിനെ തോന്നിഅതിന് പല കാരണങ്ങൾ ഉണ്ടാകാംഅതിലൊന്ന് റോമൻ കത്തോലിക്കാ സഭയുടെ ആരാധന ക്രമ കലണ്ടറിൽ കാണുന്ന ദൈവകരുണയുടെ ഞായറുമായി (ഉയിർപ്പ് കഴിഞ്ഞു വരുന്ന ഞായർപുതുഞായർ അനാവശ്യമായി കൂട്ടിക്കുഴയ്ക്കപ്പെടുന്നു എന്നതാണ്അതുകൊണ്ടു ചില വിശദികരണങ്ങൾ ആവശ്യമെന്ന്  തോന്നി.

ഇത്തരത്തിലുള്ള അനാവശ്യ കൂട്ടിക്കുഴയ്ക്കലുകളും ആശയക്കുഴപ്പങ്ങളും ആരാധനാക്രമാനുഷ്ഠാനങ്ങളിൽ സംഭവിക്കാതിരിക്കണമെങ്കിൽ ഓരോ സഭയുടെയും പൈതൃകവും പാരമ്പര്യവും കൃത്യവും വ്യക്തവുമായി ഓരോ വിശ്വാസിയും അറിഞ്ഞിരിക്കേണ്ടതുണ്ട്അതോടൊപ്പം കത്തോലിക്കാ സഭയിൽ മാർപാപ്പയുടെ കടമയും കർത്തവ്യവും എന്താണെന്നു മനസിലാക്കുകയും വേണംരണ്ടാമത് പറഞ്ഞിരുന്നതാണ്  ലേഖനത്തിൽ പ്രതിപാദിക്കുന്നത്.
ഒരാൾ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുമ്പോൾ നാല് പ്രധാന ശുശ്രൂഷാ കർത്തവ്യങ്ങളാണ് അദ്ദേഹം ഏറ്റെടുക്കുന്നത്അതായത് നാലു തരത്തിലാണ് മാർപാപ്പ തൻറെ ശുശ്രൂഷ സഭയിൽ നിർവ്വഹിക്കുന്നത്.

1.മാർപാപ്പ അഗോള സഭയുടെ തലവൻ.

            24 വ്യക്തി സഭകളുടെ കൂട്ടായ്മയാണ് കത്തോലിക്കാ സഭഇതിൽ ഏതെങ്കിലും ഒരു സഭ മറ്റൊന്നിനേക്കാൾ ചെറുതോ വലുതോ ആയി പരിഗണിക്കപ്പെടുന്നില്ലഎന്നു പറഞ്ഞാൽ കത്തോലിക്കാ സഭയിൽ 24 വ്യക്തി സഭകളും ഒരേ ദൗത്യ നിർവ്വഹണത്തിലാണ്അവകാശത്തിലും കടമയിലുമെല്ലാം വ്യക്തി സഭകൾ എല്ലാം തുല്യമാണ് സഭാ കൂട്ടായ്മയിൽ  വലുപ്പ ചെറുപ്പമില്ലാതെ എല്ലാ സഭകളെയും സ്നേഹത്തിൽ ഒന്നിപ്പിച്ചു  നിർത്തുന്ന ശുശ്രൂഷയാണ് മാർപാപ്പ സ്ഥാനത്തിൽ പ്രഥമമായിട്ടുള്ളത്.അതുകൊണ്ടാണ് ആദ്യ നൂറ്റാണ്ടുകളിൽ മാർപാപ്പ സ്ഥാനം "റീശ് പാത്രിയാർക്കീസ്എന്നറിയപ്പെട്ടിരുന്നത്.
"തുല്യരിൽ ഒന്നാമനായിസ്നേഹത്തിലും ഐക്യത്തിലും സഹോദരങ്ങളെ ഉറപ്പിച്ചു നിർത്തുക എന്ന ദൗത്യമാണ് അദ്ദേഹത്തിനുള്ളത്അതായത് പിതൃസഹചമായ വാത്സല്യത്തോടെ കേപ്പായ്ക്കടുത്ത നേതൃത്വ ശുശ്രൂഷ നയിക്കുകതിരുത്തേണ്ടപ്പോൾ തിരുത്തിതീരുമാനങ്ങൾ ഉചിത സമയത്ത് തന്നെ എടുത്ത്അച്ചടക്കം ഉറപ്പുവരുത്തി സഭകളെ ഒന്നിച്ചു കൊണ്ടുപോവുക എന്ന ശുശ്രൂഷയാണിത്ശക്തിയും ആധിപത്യവുമല്ല  പ്രത്യുത ഇടയനെപ്പോലെ മുന്നിൽ നിന്ന് നയിക്കുക എന്നതാണ് പ്രധാനം.
2. മാർപാപ്പ റോമൻ കത്തോലിക്കാ സഭയുടെ തലവൻ
റോമൻ കത്തോലിക്കാ സഭയെന്ന് പറയുമ്പോൾ ലത്തീന്‍ കത്തോലിക്കാ സഭയെ അഥവാ പാശ്ചാത്യ സഭയെയാണ് ഉദ്ദേശിക്കുകഅതായത് പാശ്ചാത്യ സഭയുടെ പാത്രിയാർക്കീസ് കൂടിയാണ് മാർപാപ്പാപാശ്ചാത്യ സഭയുടെ തലവൻ എന്ന നിലയിൽ  സഭയുടെ ആരാധനക്രമത്തിന്റെ പ്രധാന സംരക്ഷകനും കാര്യസ്ഥനും മാർപാപ്പയാണ്വ്യക്തമായ പഠനങ്ങൾക്കും കൂടിയാലോചനകൾക്കും ശേഷം ലത്തീന്‍ സഭയുടെ ആരാധനാക്രമത്തിൽ എന്തെങ്കിലും കൂട്ടിച്ചേർക്കലോ മറ്റോ നടത്തുവാനുള്ള അവകാശം മാർപാപ്പയ്ക്ക് മാത്രമാണുള്ളത് ശുശ്രൂഷ അദ്ദേഹം നിർവ്വഹിക്കുന്നത് വത്തിക്കാനിലെ Congregation for Divine Worship and Discipline of the Sacraments എന്ന കോൺഗ്രിഗേഷൻ വഴിയാണ്.
3. മാർപാപ്പാ  റോമാ രൂപതയുടെ മെത്രാൻ
മാർപാപ്പായായി  തിരഞ്ഞെടുക്കപ്പെടുന്ന ആൾ റോമാ രൂപതയുടെ മെത്രാൻ എന്ന സ്ഥാനത്തേക്ക് കൂടിയാണ് തിരഞ്ഞെടുക്കപ്പെടുക.അതുകൊണ്ടാണ് മാർപാപ്പയെ "Bishop of Rome" എന്ന് വിളിക്കുന്നത്. റോമാ രൂപതയുടെ അനുദിന ഭരണ ചുമതല നിർവ്വഹിക്കാൻ ഒരു കർദ്ദിനാളിനെ വികാരി ജനറാളായി മാർപാപ്പാ നിയമിക്കുന്നു. ആവശ്യമനുസരിച്ച് മാർപാപ്പാ റോമാ രൂപതയിലെ വിശ്വാസികളെ അഭിസംബോധന ചെയുകയും വൈദികരെ കാണുകയും ചെയ്യാറുണ്ട്.

4. മാർപാപ്പാ വത്തിക്കാൻ എന്ന രാജ്യത്തിന്റെ തലവൻ
മാർപാപ്പായായി തിരഞ്ഞെടുക്കപ്പെടുന്ന ആൾ വത്തിക്കാൻ എന്ന സ്വതന്ത്ര പരമാധികാര രാജ്യത്തിന്റെ തലവനും കൂടിയാണ്. വത്തിക്കാൻ secretariat of state ആയി താൻ നിയമിക്കുന്ന ആൾ വഴിയാണ് മാർപാപ്പാ   ദൗത്യം നിർവഹിക്കുന്നത്.
  നാല് ശുശ്രൂഷകളും മാർപ്പാപ്പാ നാല് വിധത്തിലാണ് നിർവഹിക്കുന്നത്. ഒന്ന് മറ്റൊന്നിനോട് കൂട്ടിക്കുഴയ്ക്കാതെ ശുശ്രൂഷ  നിർവ്വഹിക്കാനുള്ള  സംവിധാനവും മാർപാപ്പയ്ക്കുണ്ട്.
മാർപാപ്പാ ഒരു കാര്യം പറയുമ്പോൾ അല്ലെങ്കിൽ ചില നിർദ്ദേശങ്ങൾ നൽകുമ്പോൾ അത് ആർക്കാണ് നൽകുന്നത് എന്നത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്.
വിശദമാക്കാം.
ആഗോള സഭയുടെ തലവനും പിതാവുമെന്ന നിലയിൽ വിശ്വാസത്തെയും ധാർമികതെയും സംബന്ധിച്ച് മാർപാപ്പാ പഠിപ്പിക്കുമ്പോൾ കത്തോലിക്കാ കൂട്ടായ്‌മയിലെ എല്ലാ സഭകളും അത് ഒരുപോലെ സ്വീകരിക്കാൻ കടപ്പെട്ടവരാണ്.
ഉദാ: വിശ്വാസ സത്യ പ്രഖ്യാപനങ്ങൾ
സഭാ തലവനെന്ന നിലയിൽ ചില വിശ്വാസ സത്യങ്ങൾ മാർപാപ്പാ പഠിപ്പിക്കുമ്പോൾ അത് അനുസരിക്കാനും പിന്തുടരാനും എല്ലാ സഭാംഗങ്ങൾക്കും കടമയുണ്ട്.
എന്നാൽ റോമൻ കത്തോലിക്കാ സഭയുടെ അഥവാ ലത്തീൻ  സഭയുടെ തലവനെന്ന നിലയിൽ ലത്തീൻ സഭയോട് മാർപാപ്പ പറയുന്ന കാര്യങ്ങൾ പൗരസ്ത്യ സഭയായ സീറോ മലബാർ സഭാംഗങ്ങൾക്ക് ബാധകമല്ല. അതിന്റെ പ്രത്യക്ഷമായ ഉദാഹരണമാണ് ഉയിർപ്പു ഞായർ കഴിഞ്ഞുള്ള ഞായർ ലത്തീൻ  സഭയിൽ ആചരിക്കുന്ന ദൈവകരുണയുടെ ഞായർ എന്ന തിരുനാൾ.
വിശുദ്ധ ജോൺ പോൾ  രണ്ടാമൻ മാർപാപ്പാ രണ്ടായിരാമാണ്ട് ഏപ്രിൽ 30 നു ഫൗസ്റ്റീന കൊവാൾസ്കയെ വിശുദ്ധ പദവിയിലേക്ക് ഉയർത്തി. അന്ന് ഉയിർപ്പു തിരുനാൾ കഴിഞ്ഞുള്ള ഞായർ ആയിരുന്നു. അന്ന് മുതൽ ലത്തീൻ സഭയുടെ ആരാധനാക്രമ കലണ്ടറിൽ ഉയിർപ്പു ഞായർ കഴിഞ്ഞു വരുന്ന ഞായർ ദൈവകരുണയുടെ ഞായർ ആയി ജോൺ പോൾ രണ്ടാമൻ പാപ്പാ കൂട്ടിചേർക്കുകയും ചെയ്തു. അത് ലത്തീൻ സഭയുടെ ആരാധനക്രമ കലണ്ടറിൽ മാത്രം വരുത്തിയ ഒരു കൂട്ടിചേർക്കലായിരുന്നു.
അതുവരെ  ദിവസം ലത്തീൻ സഭയിൽ White Sunday എന്നും അറിയപ്പെട്ടിരുന്നു."തോമസ് സൺഡേഎന്ന പേര് ബൈസന്റൈൻ  പാരമ്പര്യത്തിൽ കാണാംഉയിർപ്പു ഞായർ രാത്രി മാമ്മോദിസാ സ്വികരിച്ചവർ തങ്ങൾക്ക് ലഭിച്ച വെള്ള വസ്ത്രം ധരിച്ച് പള്ളിയിൽ വരുന്ന ദിവസമായതിനാലാവാം  ഞായറിനെ വെളുത്ത ഞായർപുതുഞായർ എന്നൊക്കെ വിളിച്ചിരുന്നത്എന്തായാലും ഏതാണ്ട് എല്ലാ ആരാധനാക്രമ പാരമ്പര്യങ്ങളിലും  ദിവസത്തെ വായന മാർത്തോമാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപനം തന്നെയാണ്.
സീറോ മലബാർ സഭാ പാരമ്പര്യത്തിൽ ഉയിർപ്പു കഴിഞ്ഞുള്ള ഞായർ തോമ്മാശ്ലീഹായുടെ വിശ്വാസ പ്രഖ്യാപന ദിവസമാണ്ദുക്റാന തിരുനാൾ പോലെ പ്രാധാന്യത്തോടെ തോമ്മാശ്ലീഹായെ ഓർമ്മിക്കുന്ന ദിവസം  ഓർമ്മ കേവലം ഒരു വിശുദ്ധനെ അനുസ്മരിക്കുന്നത് പോലെയല്ലപ്രത്യുത  സഭയുടെ വിശ്വാസത്തിന്റെ ആഘോഷമാണ്യോഹന്നാൻ ശ്ലീഹായുടെ  സുവിശേഷമനുസരിച്ച് ഏറ്റവും വലിയ വിശ്വാസ പ്രഖ്യാപനം നടത്തുന്നത് തോമ്മാശ്ലീഹായാണ്അതാണ് "മാർവാലാഹ്:  എന്റെ കർത്താവും എന്റെ ദൈവവും". കേപ്പാ ശ്ലീഹാ പോലും ഈശോയെ ദൈവപുത്രൻ എന്നു മാത്രം വിളിക്കുമ്പോൾ തോമ്മാശ്ലീഹായാണ് ഏറ്റവും വലിയ വിശ്വാസ പ്രഘോഷണം നടത്തുന്നത്പഴയ നിയമത്തിൽ യഹോവയ്ക്ക്   കൊടുത്തിരുന്ന അതേ വിശേഷണങ്ങൾ "കർത്താവും ദൈവവുംഎന്നത് ഈശോയ്ക്ക് നൽകി വെളിപാടിനെ  ഊട്ടിയുറപ്പിക്കുകയാണ് തോമ്മാശ്ലീഹാ ചെയ്തത്.
 വിശ്വാസ പ്രഖ്യാപനത്തിന്റെ അടിത്തറയിലാണ് മാർത്തോമ്മാ  നസ്രാണി സഭ പണിതുയർത്തപ്പെട്ടിരിക്കുന്നത് സഭയുടെ പരികുർബാനയിലെയും യാമപ്രാർത്ഥനകളിലേയും കൂദാശകളിലെയുമൊക്കെ ഒട്ടുമിക്ക പ്രാർത്ഥനകളും  ആരംഭിക്കുന്നത് തോമ്മാശ്ലീഹായുടെ  വിശ്വാസ പ്രഖ്യാപനത്തെ അടിസ്ഥാനമാക്കിയാണ്. "മാർവാലാഹ്ജപം അത്രമാത്രം  സഭയുടെ ഹൃദയത്തുടിപ്പായി നിലനിൽക്കുന്നതുകൊണ്ട് തന്നെയാണ് പുതു ഞായറാഴ്ചയെ "മാർവാലാഹ്ദിനം എന്നു കൂടി സഭയിൽ വിളിക്കുന്നത്.

ഇത്രയും പ്രാധാന്യമുള്ള ദിവസത്തിന്റെ ആചരണവും  ആഘോഷവും സഹോദരീ സഭയായ ലത്തീൻ സഭയിലെ ഒരു ആചാരണവുമായി കൂട്ടിക്കുഴയ്ക്കേണ്ടതുണ്ടോതന്നെയുമല്ലലത്തീൻ  ആരാധനക്രമ കലണ്ടറിൽ മാർപാപ്പാ വരുത്തുന്ന മാറ്റങ്ങൾ പൗരസ്ത്യ കത്തോലിക്കാ സഭയ്ക്ക് എങ്ങിനെയാണ് ബാധകമാവുക?
പെസഹാ വ്യാഴാഴ്ച്ച സ്ത്രീകളുടെ കാലു കഴുകാമെന്ന സാധ്യത ലത്തീൻ സഭയിൽ മാർപാപ്പാ നടപ്പിലാക്കിയത് ഇതുമായി ബന്ധപ്പെട്ട്‌   വിശകലനം ചെയ്യേണ്ടതുണ്ട്മാർപാപ്പ ലത്തീൻ സഭയിൽ നടപ്പിലാക്കിയ ഒരു പുതിയ ക്രമമാണിത്അത് പാപ്പാ  ലത്തീൻ സഭയിൽ നടപ്പിലാക്കിയതുകൊണ്ട് സിറോ മലബാർ സഭയ്ക്ക് ബാധകമാകുന്നില്ലഅത് ബാധകമാകണമെങ്കിൽ സിറോ മലബാർ സിനഡ് പ്രസ്തുത വിഷയം പഠന വിഷയമാക്കുകയും  പുതിയ ക്രമം സിറോ മലബാർ സഭയുടെ പാരമ്പര്യമങ്ങളോട് ചേർന്ന് പോകുന്നതാണോ എന്ന് പരിശോധിക്കുകയും വേണം ഒരു ബോധ്യമുള്ളതുകൊണ്ടാണല്ലോ സിറോ മലബാർ സഭയിൽ പെസഹാ വ്യാഴാഴ്ച്ച സ്ത്രീകളുടെ കാല് കഴുകേണ്ടതില്ല എന്ന് മേജർ ആർച്ച് ബിഷപ്പ് ഔദ്യോഗികമായി അറിയിച്ചതും.
മാത്രമല്ല പൗരസ്ത്യ സഭകളുടെ ആരാധന ക്രമത്തിൽ ഒരു മാർപാപ്പയും അനാവശ്യ ഇടപെടലുകൾ നടത്താറില്ലകാരണം ഓരോ ആരാധനക്രമവും ആഗോളസഭയുടെ പൊതു പൈതൃകം കൂടിയാണ്പക്ഷേ  പൈതൃകത്തിൽ നിന്ന് മാറിപോകുന്ന നടപടികൾ പൗരസ്ത്യ സഭകൾ ചെയ്യുകയാണെങ്കിൽ മാർപാപ്പാമാർ ഇടപെടാറുമുണ്ട്.    ഇരുപതാം നൂറ്റാണ്ടിലെ സീറോ മലബാർ ആരാധനക്രമ ചരിത്രം തന്നെ അതിനുദാഹരണമാണ് സഭയുടെ ആരാധനക്രമ പുനരുദ്ധാരണ കാലത്ത് പൈതൃകത്തോട് ചേർന്ന് നിൽക്കാൻ വേണ്ട നിർദ്ദേശങ്ങൾ നൽകിയതും അതിനായി ശക്തമായ നടപടികൾ എടുത്തതും  മാർപാപ്പാമാർ തന്നെയാണ്കാരണംഓരോ സഭയുടെയും ആരാധനക്രമം ആഗോളസഭയുടെ പൊതു സ്വത്തും പൈതൃകവുമാണെന്ന ബോധ്യവും തിരിച്ചറിവും മാർപാപ്പാമാർക്ക് ഉണ്ട്.
മാർപാപ്പാമാരുടെ  തിരിച്ചറിവിന്റെ  അല്പം പോലും പല സീറോ മലബാർ സഭാംഗങ്ങൾക്കും ഇല്ല എന്നുള്ളത് ഖേദകരമാണ്പാശ്ചാത്യ സഭയിൽ രൂപം കൊള്ളുന്ന പല ഭക്താനുഷ്ഠാനങ്ങളും  സഭയുടെ ചൈതന്യത്തോട് ചേരുന്നുണ്ടോ എന്നു പോലും നോക്കാതെ ഏറ്റെടുക്കുന്നവരാണ്‌  അവർ.
അതിനൊരു ഉദാഹരണമാണ് ഒക്ടോബർ മാസത്തിലെ ജപമാല ആചരണം. ഒക്ടോബർ 7 പാശ്ചാത്യ സഭയുടെ കലണ്ടർ അനുസരിച്ച് ജപമാല രാജ്ഞിയുടെ തിരുനാൾ ദിനമാണ്. സ്വാഭാവികമായും മാർപാപ്പാ ലത്തീൻ സഭയിലെ ജപമാല മാസ ആചാരണത്തെക്കുറിച്ച് പറയും. കാരണം മാർപാപ്പാ എല്ലാ ദിവസവും പരി. കുർബാന അർപ്പിക്കുന്നത് ലത്തീൻ ആരാധനക്രമ കലണ്ടർ അനുസരിച്ചാണ്. മാർപാപ്പാ ജപമാല മാസ ആചാരണത്തെക്കുറിച്ച് പറയുന്നത് പത്രങ്ങളിലും സോഷ്യൽ മീഡിയാകളിലും  ഉടൻതന്നെ പ്രചാരത്തിലാകും. അപ്പോൾ പൗരസ്ത്യ സഭകൾ എന്താണ് ചെയ്യേണ്ടത്?   ആചരണം നമ്മുടെ മാതൃ സഭയുടെ ആരാധനക്രമ പൈതൃകമനുസരിച്ചാണ് ആവശ്യമെങ്കിൽ ക്രമീകരിക്കേണ്ടത്
കാരണം സിറോ മലബാർ സഭയുടെ ആരാധനക്രമ കലണ്ടർ മാസ കണക്കിലല്ല ക്രമീകരിച്ചിരിക്കുന്നത്. പ്രത്യുത കാലമനുസരിച്ചാണ്. ഒക്ടോബാർ മാസം ഏലിയാസ്ലീവാ മൂശാകാല ചിന്തകൾ ധ്യാനിക്കുന്ന കാലമാണ്. കർത്താവിന്റെ രണ്ടാമത്തെ വരവാണ് കാലത്തിലെ പ്രധാന ധ്യാന വിഷയം. അപ്പോൾ നാം എന്താണ് ചെയ്യേണ്ടത്? സഭയ്ക്ക് ജപമാല ആചരണം നടത്താനുള്ള ഏറ്റവും നല്ല സമയം എന്നത് സുവാറ അഥവാ മംഗലവാർത്തകാലമാണ് (ഡിസംബർ മാസം). കാരണം കാലത്തിലാണ് പരിശുദ്ധ കന്യകാമറിയത്തെ  വണങ്ങാൻ സഭ പ്രത്യേകമായി മാറ്റിവച്ചിരിക്കുന്ന കാലം. സുവാറകാലത്തിലെ യാമപ്രാർത്ഥനകൾ അതിനു മികച്ച ഉദാഹരണങ്ങൾ ആണ്

പറഞ്ഞു വരുന്നത് മാർപാപ്പാമാർ പറയുന്നത് ഓരോ വ്യക്തി സഭയും സഭയുടെ പൈതൃകത്തോട് ചേർത്തായിരിക്കണം മനസിലാക്കേണ്ടതും നടപ്പിലാക്കേണ്ടതും. റോമാ രൂപതയ്ക്ക് മാർപാപ്പാ നൽകുന്ന നിർദേശങ്ങൾ സീറോ മലബാർ സഭയ്ക്ക് ബാധകമല്ല. വത്തിക്കാൻ രാജ്യത്തോട് പപ്പാ പറയുന്ന കാര്യങ്ങളും അങ്ങിനെ തന്നെ
ശരിയായ സഭാ പൈതൃക ബോധവും പഠനവും ഇല്ലെങ്കിൽ പാശ്ചാത്യ സഭയിലെ ഭക്താനുഷ്ഠാനങ്ങൾ കൊണ്ട് സഭ പൊറുതിമുട്ടും എന്ന് പറയാതെ വയ്യ (ഇപ്പോൾത്തന്നെ ഏറെക്കുറെ അങ്ങിനെ ആയി കഴിഞ്ഞു).
കത്തോലിക്കനാകണമെങ്കിൽ റോമൻ സഭയുടെ ഭക്താനുഷ്ഠാനങ്ങൾ അനുഷ്‌ഠിക്കണമെന്ന് ചിന്തിക്കുന്ന ഒരു കൂട്ടരുണ്ട് . മാതൃ സഭയുടെ പൈതൃകവും പാരമ്പര്യവും "സുഖകരമല്ല" എന്നു  ചിന്തിക്കുന്ന മറ്റൊരു കൂട്ടരുണ്ട്. ഇവരുടെയൊക്കെ ഇടയിൽ മാതൃ സഭയുടെ തനതായ തിരുനാൾ ആചാരണങ്ങൾ വിസ്മരിക്കപ്പെട്ടു പോകുന്നതിൽ അത്ഭുതമില്ല. അതുകൊണ്ട് സഭാ സ്നേഹവും സമുദായ സ്നേഹവും വളർത്താനും പഠിപ്പിക്കാനും ജീവിക്കാനും സാധിക്കണം. അങ്ങനെ മാർത്തോമ്മാ നസ്രാണി സഭാ പൈതൃകത്തിൽ അഭിമാനവും ആനന്ദവും ഉള്ള ഒരു തലമുറ വളരുന്നു വരട്ടെ എന്ന് പ്രാർത്ഥിക്കാം


ഈശോയിൽ സ്നേഹപൂർവ്വം 
ഡോ. ജയിംസ് ചവറപ്പുഴ 
നസ്രാണി റിസേർച്ച് സെന്റർ 
നല്ലതണ്ണി